Wednesday 27 November 2013

ദില്ലി രുചി ..........രണ്ട്


പതിവ്പോലെ ദില്ലിയിലെ  വ്യത്യസ്ത രുചികളെ പ്പറ്റിയുള്ള അന്വേഷണത്തിനിടയിലാണ് ദര്യാഗന്ജിലെ കരീംസിനെ പറ്റി അറിയാനിടയായത് .

ഹാജി കരീമുദ്ദീന്‍ 1913ല്‍  തുടങ്ങിയ ഹോട്ടലാണ് ഇന്നത്തെ നിലയിലെ കരീംസ് ആയി വളര്‍ന്നിരിക്കുന്നത്..ഹാജി കരീമുട്ദീന്റെ പൂര്‍വികരായിരുന്നു മുഗള്‍ സുല്‍ത്താന്‍മാരുടെ പാചകക്കാര്‍... .അവസാനത്തെ മുഗള്‍ സുല്‍ത്താനായ ബഹദൂര്‍ഷാ സഫറിനെ സിംഹാസനത്തില്‍ നിന്ന് നിഷ്കാസിതനാക്കി ബ്രിടീഷ്കാര്‍ ചെങ്കോട്ട പിടിച്ചെടുക്കുന്നതുവരെ അത് തുടര്‍ന്നു .അതിനുശേഷം ബ്രിടീഷ്കാരുടെ കണ്ണില്‍ പെടാതിരിക്കാന്‍ അവര്‍ തങ്ങളുടെ  താമസം ഉത്തര്‍പ്രദേശില്‍ ഗാസിയാബാദിലെ ഫരൂഖ്നഗര്‍ എന്നയിടത്തേക്ക് മാറ്റി..പിന്നീട് 1911 ലെ ദില്ലി ദര്‍ബാര്‍  സമയത്ത് ഭാരതത്തിന്റെ നാനാഭാഗത്ത് നിന്നും വരുന്ന ലക്ഷക്കണക്കിന്  ജനത്തിനു ഭക്ഷണം ഒരുക്കുന്നതിനായി ഒരു ചെറിയ ദാബ തുടങ്ങി.അതിനു ശേഷം തലമുറകളായി പകര്‍ന്നു കിട്ടിയ പാചക അറിവുകള്‍ വഴിയുണ്ടാക്കുന്ന രാജകീയ രുചികള്‍ സാധാരണ ജനത്തിനും കൂടി അനുഭവവേധ്യമാക്കുക എന്നതായിരുന്നു കരീമുദ്ധീന്റെ ഉദ്ദേശ്യം ...ഇന്ന് ദര്യാഗന്ജിലെ കരീംസ് കൂടാതെ ഇവര്‍ക്ക്  വളരെ അധികം ശാഖകള്‍ ദില്ലിയുടെ പല ഭാഗങ്ങളിലും ഉണ്ട്..എല്ലയിടത്തെക്കുമുള്ള ഭക്ഷണം ഒരു സ്ഥലത്ത് തന്നെ പാചകം ചെയ്തു എത്തിക്കുകയാണ് ചെയ്യുന്നത്...അതുകൊണ്ട് തന്നെ എല്ലാ ശാഖകളിലെയും രുചി ഒന്നുതന്നെ....രുചി മഹാത്മ്യം കാരണം പല പ്രമുഖരും ഇവരുടെ ഭക്ഷണം ഇഷ്ടപ്പെടുന്നു...ഈ അടുത്ത കാലത്ത്സിനിമാ നടന്‍ അനൂപിന്റെ അനുഭവ കുറിപ്പുകളിലും കരീംസിനെ പറ്റിയുള്ള വിവരണം കാണാനിടയായി..ഇതൊക്കെ കൊണ്ട് തന്നെ ആ രുചികള്‍ ഒന്നറിയുക എന്നാ ലക്ഷ്യത്തോട് കൂടി മൂന്നു വ്യത്യസ്ഥ ശാഖകളില്‍ നിന്നുള്ള രുചികള്‍ പരീക്ഷിക്കുകയുണ്ടായി. രുചി മുകുളങ്ങളെ ഉത്തേജിപ്പിക്കുകയും മനസ്സിലേക്ക് ആഴ്ന്നിരങ്ങുകയും ചെയ്യുന്ന പ്രത്യേക രുചി തന്നെയിത് എന്ന് സമ്മതിക്കാതെ വയ്യ.
ഇനി ചിത്രങ്ങള്‍ തന്നെ പറയട്ടെ.....




കരീംസ് @ ജീ കെ 2



കരീംസിനു ലഭിച്ച സാക്ഷ്യപത്രങ്ങള്‍ ...







 കരീംസ് @ കരോള്‍ബാഗ്‌ 



ചിക്കന്‍ മലായ് ടിക്ക 



ചിക്കന്‍ ജെഹാംഗിരി 



ഫിര്‍നി 


തുടക്കം ഇതില്‍ നിന്നാണ് പുതിന ചമ്മന്തിയോടൊപ്പം മുറിച്ച സവോളയും ചെറുനാരങ്ങയും 



മട്ടന്‍ ഷീക് കബാബ് 



ചിക്കന്‍ ബര്‍ഹാ



പൂ പോലുള്ള തന്തൂരി റൊട്ടി ..